വിമോചനയാത്രയ്ക്ക്‌ പ്രൌഢോജ്വല സമാപനം; വിഘടിത പാളയത്തില്‍ അടിയൊഴുക്കുകള്‍ ശക്തം. സഖാഫികളും കൂട്ടത്തോടെ സമസ്തയിലേക്ക്..


പ്രൊഫകെആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷ ഭാഷണം നടത്തുന്നു

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

ഗവചീഫ് വിപ്പ് പി.സി ജോര്‍ജ് സംസാരിക്കുന്നു


വിമോചനയാത്ര സമാപന സമ്മേളനത്തില്‍ SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ എടുത്ത പ്രതിജ്ഞ:

പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ വിമോചനയാത്ര പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ഇസ്‌ലാം മനുഷ്യ നന്മക്കും മാനസിക ശുദ്ധീകരണത്തിനുമുള്ള ദൈവിക മാര്‍ഗമാണ്‌വിശുദ്ധിയും ലാളിത്യവുമാണ്‌ അതിന്‍റെ മുഖമുദ്രസമാധാനപരമായ സഹവര്‍ത്തിത്വവും ചൂഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും അതിന്‍റെ ചരിത്രമാണ്‌ചരിത്രം ഇവിടെ ആവര്‍ത്തിക്കുകയാണ്‌ഇന്ത്യമഹാരാജ്യത്തിന്‍റെ നിയമശാസനകള്‍ അംഗീകരിച്ച്‌ കൊണ്ട്‌ തന്നെ ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരുകയാണ്‌ലോകാനുഗ്രഹിയും ഞങ്ങളുടെ സര്‍വസ്സ്വവുമായ പ്രവാചകനെ പോലും വാണിജ്യ വത്‌കരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഞങ്ങള്‍ സന്ധിയില്ലാ സമരം തുടരുംസമാധാനവും സംയമനവും പാലിച്ച്‌ കൊണ്ട്‌ തന്നെ പ്രവാചക നിന്ദയെയും ആത്മീയ വാണിഭങ്ങളെയും ചെറുത്ത്‌ തോല്‍പിക്കുമെന്ന്‌ ഈ തലസ്ഥാന നഗരിയില്‍ നിന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവ്യാജമാണെന്ന്‌ തെളിയിക്കപ്പെട്ട കേശത്തിനായി കേന്ദ്രം പണിയാനും സാമ്പത്തിക തട്ടിപ്പിനുമുള്ള ശ്രമങ്ങള്‍ നിയമാനുസൃത മാര്‍ഗത്തിലൂടെ ചെറുക്കാമെന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

പാണക്കാട്‌ കുടുംബത്തെ കവച്ചുവെക്കാന്‍ ശ്രമിക്കുന്നത്‌ മൗഢ്യം : പി.സി ജോര്‍ജ്‌

തിരുവനന്തപുരം : കേരളീയ സമൂഹത്തില്‍ ആത്മീയ വേഷം ചമഞ്ഞ്‌ മുസ്‌ലിം സമുദായത്തിന്‍റെ അനിഷേധ്യ നേതൃത്വത്തെ വെല്ലുവിളിക്കും വിധം പാണക്കാട്‌ കുടുംബത്തെക്കാള്‍ ഉയരാന്‍ ശ്രമിക്കുന്നത്‌ ശുദ്ധ മൗഢ്യമാണെന്ന്‌ ഗവണ്‍മെന്‍റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞുകേരളീയ സമൂഹത്തില്‍ പാണക്കാട്‌ കുടുംബത്തിനുള്ള മേല്‍ക്കോയ്‌മ ചരിത്രം സമ്മതിച്ചതാണെന്നും അത്‌ തിരുത്താന്‍ മാത്രം ആരും വളര്‍ന്നിട്ടില്ലെന്നും അത്തരം പാഴ്‌വേലകള്‍ക്ക്‌ ശ്രമിക്കുന്നത്‌ കേരളത്തിലെ ധാര്‍മിക അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ കഴിഞ്ഞ പതിനെട്ടിന്‌ മംഗലാപുരത്ത്‌ നിന്നും തുടങ്ങിയ വിമോചനയാത്രയുടെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരത്തിനെതിരെ ജനകീയ കുറ്റപത്രം പുറപ്പെടുവിച്ചു . .

തിരുവനന്തപുരം : മതത്തിന്‍റെ മറവില്‍ പൊതുജനത്തെ വഞ്ചിച്ച്‌ മാനവികതയെ മുഖംമൂടിയണിയുന്ന കാന്തപുരത്തിനെതിരെ വിമോചനയാത്ര സമാപന സമ്മേളന നഗരിയില്‍ ജനകീയ കുറ്റപത്രം SKSSFസംസ്ഥാന വൈപ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായ്‌ അവതരിപ്പിച്ചുകാന്തപുരം കാലങ്ങളായി നടത്തിവരുന്ന വിവിധ തട്ടിപ്പുകളുടെ സംക്ഷിത വിവരമാണ്‌ കുറ്റപത്രത്തിലുള്ളത്‌.വിശ്വാസ-സാമൂഹ്യ-സാമ്പത്തികപരമായ പത്തോളം കുറ്റങ്ങളാണ്‌ കുറ്റപത്രത്തിലുള്ളത്‌.

ആത്മീയതചൂഷണത്തിനെതിരെ ജിഹാദ്‌. SKSSF വിമോചനയാത്ര സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കുറ്റപത്രം:

1. സമഗ്രജ്ഞാനിയും പരമാധികാരിയുമാണ്‌ പ്രപഞ്ചനാഥനായ അല്ലാഹു എന്നതാണ്‌ ഇസ്‌ലാമിക വിശ്വാസംഇലപൊഴിയുന്നതും സമുദ്രാന്തര്‍ഭാഗങ്ങളിലെ ഇരുണ്ട ഗര്‍ഭങ്ങളില്‍ നടക്കുന്ന ചലനങ്ങളും അറിയുന്നവന്‍ അല്ലാഹുവാണ്അവന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന്‌ ഒന്നും അവന്‍റെ ഉദ്ദേശ്യമില്ലാതെ ആര്‍ക്കും പ്രാപിക്കാനാവില്ല എന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുഎന്നാല്‍ സര്‍വ്വജ്ഞാനിയും പ്രപഞ്ച പരിപാലകനുമായ അല്ലാഹുവിന്‌ കാന്തപുരത്തെ അറിയിക്കാതെ ഒന്നും ചെയ്യാനാവില്ല എന്ന വാദം മുഖേന അടിസ്ഥാനപരമായ വിശ്വാസത്തിന്‍റെ അതിര്‍വരമ്പുകളാണ്‌ കാന്തപുരം ലംഘിച്ചത്‌.
2. ലോകസംസ്‌കൃതിക്ക്‌ വ്യക്തിജീവിതത്തിലെ വിശുദ്ധിയും വൃത്തിയും പഠിപ്പിച്ചത്‌ പ്രവാചകനാണ്‌.പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യാണ്‌പ്രഗത്ഭരായ ചരിത്രകാന്‍മാര്‍ പോലും ഈ മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തിവ്യക്തി സൗന്ദര്യത്തിന്‍റെ ആള്‍രൂപമാണ്‌ പ്രവാചകന്‍നബിയെ പ്രാകൃതനായി ചിത്രീകരിച്ചത്‌ തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടിയാണ്‌പ്രസ്‌തുത വ്യാജകേശത്തിന്‍റെ സ്രോതസ്സിലുള്ള നീളമുള്ള കേശങ്ങളെ ന്യായീകരിക്കാന്‍ പ്രവാചക തിരുമേനി ആറുവര്‍ഷമായി മുടിവെട്ടിയിരുന്നില്ല എന്ന്‌ വാദിക്കുന്നുതിരുമേനിയുടെ ജീവിത ശീലത്തെ ദുര്‍വ്യാഖ്യാനിച്ചത്‌ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാചക നിന്ദയായി ഞങ്ങള്‍ കാണുന്നു.
3. പ്രവാചക കുടുംബത്തെ അപമാനിക്കുന്നതില്‍ കാന്തപുരത്തിന്‍റെ രീതി അക്ഷന്തവ്യമായ അപരാധമാണ്‌നബി തിരുമേനിയുടെ കുടുംബത്തിന്‌ മുസ്‌ലിം സമൂഹം നല്‍കുന്ന സ്‌നേഹാദരം വലുതാണ്‌അത്‌ വിശ്വാസത്തിന്‍റെ ഭാഗവുമാണ്‌കാന്തപുരം തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടി പ്രശസ്‌ത പ്രവാചക കുടുംബമായ ബറകാത്തി പരമ്പയിലാണ്‌ മുംബൈയിലെ സാധാരണക്കാരനായ ജാലിയാവാലയെ ഉള്‍പെടുത്തിയത്‌പ്രവാചക കുടുംബത്തിലുള്ളവനല്ലെന്ന്‌ സ്വയം സമ്മതിച്ച ജാലിയാവാലയെ തന്‍റെ നിലനില്‍പിന്‌ വേണ്ടി പ്രവാചക കുടംബ പരമ്പരയില്‍ ഉള്‍പെടുത്തി തിരുകുടുംബത്തെ സമൂലമായി അപമാനിച്ചു.
4. സത്യവിശ്വാസിക്ക്‌ നബിതിരുമേനിയേക്കാള്‍ സ്രേഷ്‌ഠനായി മറ്റൊരാളെ കാണാനാവില്ലതങ്ങളുടെ സര്‍വ്വസ്വവും പുണ്യനബി തങ്ങലാണെന്നാണ്‌ മുസ്‌ലിംകളുടെ വിശ്വാസംസത്യവിശ്വാസികള്‍ക്ക്‌ സ്വശരീരത്തേക്കാള്‍ ഏറ്റവും ബന്ധപ്പെട്ടത്‌ നബി തിരുമേനി (സ്വ)യാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുപുണ്യനബിയെ സന്ദര്‍ശിക്കുന്നതിനേക്കാള്‍ യോഗ്യമായത്‌ കാന്തപുരത്തെ സന്ദര്‍ശിക്കുന്നതാണെന്ന്‌ ആ വിഭാഗം വാദിക്കുന്നുഇത്‌വരെ നിഷേധിക്കപ്പെടാതെയുള്ള ഇത്തരം വാദം ഇസ്‌ലാമിക മൗലിക പ്രമാണങ്ങളെ നിഷേധിക്കുന്ന വിധത്തിലുള്ള ഹീനപ്രവര്‍ത്തിയാണ്‌സ്വയം പ്രശംസിക്കപ്പെടാനും പൊങ്ങച്ച വ്യക്തിത്വം സൃഷ്‌ടിക്കാനും ശ്രമിക്കുന്ന കാന്തപുരം സ്ഥാപിത ഇസ്‌ലാമിക പ്രമാണങ്ങളെയാണ്‌ ചവിട്ടിമെതിക്കുന്നത്‌.
5. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആധികാരികത സ്ഥാപിതമാവുന്നതില്‍ സുപ്രധാന ഘടകമാണ്‌ കൈമാറ്റ പരമ്പര (സനദ്‌). പരമ്പര വേണമെന്ന്‌ പറഞ്ഞത്‌ കാന്തപുരം തന്നെയാണ്‌വളരെ പവിത്രതയോടെ കാണുന്ന കൈമാറ്റ പരമ്പര തട്ടിപ്പടച്ചുണ്ടാക്കാന്‍ അദ്ദേഹം തയ്യാറായിഇസ്‌ലാമിക പ്രമാണങ്ങളെ പുല്ലുവില കല്‍പിച്ച്‌ അവയെ കൃത്രിമമായി നിര്‍മിക്കാനുള്ള ഹീനനീക്കം മുസ്‌ലിം സംസകൃതിയോടുള്ള വെല്ലുവിളിയാണ്‌പ്രവാചകന്‍റെ പേരില്‍ കൃത്രിമ പരമ്പര സൃഷ്‌ടിക്കുന്നതിലൂടെ പുണ്യനബി അനാദരിക്കപ്പെടുകയാണ്‌ ചെയ്‌തത്‌.
6. പ്രവാചകന്‍റെ തിരുശരീരം ഏറെ ബഹുമാനാദരവുകളോടെയാണ്‌ മുസ്‌ലിംകള്‍ വിശേഷിപ്പിക്കുക.മലയാള പദങ്ങളില്‍ പോലും പ്രയോഗരീതിയില്‍ കൂടുതല്‍ ബഹുമാനം ഉദ്ദീപിപ്പിക്കുന്ന വിധമുള്ള പ്രയോഗങ്ങളാണ്‌ മുസ്‌ലിംകള്‍ നടത്തുകകാന്തപുരം പുണ്യനബിയുടെ തിരുശരീരത്തെ ജഡമെന്ന്‌ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചത്‌ പൊറുക്കാനാവില്ല.
7. എന്‍റെ പേരില്‍ മനഃപൂര്‍വ്വം കളവ്‌ ചമച്ച്‌ ഉണ്ടാക്കുന്നവര്‍ നരകത്തില്‍ ഇരിപ്പിടം തയ്യാറാക്കട്ടെ എന്നാണ്‌ തിരുവചനംപ്രവാചകവചനങ്ങളുടെ പരമ്പരകള്‍ സസൂക്ഷമം പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ്‌ മുന്‍ഗാമികളായ ഹദീസ്‌ പണ്ഡിതന്‍മാര്‍ സ്വീകരിച്ചത്‌നേരിയ സംശയങ്ങള്‍ക്ക്‌ പോലും ഇടം കൊടുക്കാതെയാണ്‌ പ്രവാചക വിജ്ഞാനങ്ങള്‍ കൈകാര്യം ചെയ്‌തത്‌എന്നാല്‍ കാന്തപുരം യാതൊരു പ്രമാണങ്ങളുമില്ലാതെ വ്യജകേശം കൊണ്ട്‌ വന്ന്‌ സമുദായത്തെ വഞ്ചിച്ചുആദ്യം പ്രമാണമുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ സമ്മേളനം നടത്തിപിന്നീട്അതിലെ വൈരുധ്യം ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ പ്രമാണത്തെ തന്നെ തള്ളിപ്പറയുകയും ചെയ്‌തുസഹിക്കാനാവാത്ത തെറ്റാണ്‌ പ്രവാചകന്‍റെ പേരില്‍ ഇദ്ദേഹം നടത്തിയത്‌മുടിപ്പള്ളിയുടെ പിന്നില്‍ സാമ്പത്തിക അജണ്ട ലക്ഷ്യം വെച്ച്‌ കാന്തപുരം നടത്തുന്ന ഹീനരീതിയാണ്‌ വ്യാജകേശം.
8. ആത്മീയതയുടെ മറവില്‍ ഇവര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ സുവിധിതമാണ്‌ജനങ്ങളുടെ കൈയ്യില്‍ നിന്ന്‌ ഓഹരികള്‍ പിരിച്ചെടുത്ത്‌ വന്‍സാമ്പത്തിക തട്ടിപ്പിന്‌ നേതൃത്വം കൊടുത്ത ഒട്ടേറെ സംഭവങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാതാണ്‌.
9. കേരളമുസ്‌ലിം സമൂഹം സമുദായ സൗഹാര്‍ദ്ദത്തിന്‍റെ വഴികണ്ടവരാണ്‌മഹാരഥന്‍മാരായ പണ്ഡിതന്‍മാരും സയ്യിദുമാരും സൗഹൃദത്തിന്‍റെ സന്ദേശമാണ്‌ നമുക്ക്‌ പകര്‍ന്ന്‌ തന്നത്‌ഈ ബഹുസ്വര സമൂഹജീവിത പരിസരത്തില്‍ നേതക്കാള്‍ കാണിച്ച മഹിത പാരമ്പര്യം ചരിത്ര വസ്‌തുതയാണ്‌എന്നാല്‍ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുടെയും സുന്നി ടൈഗര്‍ ഫോഴ്‌സിന്‍റെയും പ്രചോദന കേന്ദ്രം കാന്തപുരമാണെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌കേരളത്തില്‍ ആദ്യത്തെ തീവ്രവാദ മന്ത്രം ഇദ്ദേഹമാണ്‌ ഉരുവിട്ടത്‌നിരവധി കൊലപാതകങ്ങള്‍ ഉള്‍പടെ ഒട്ടേറെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരും ഈ ഗ്രൂപ്പിന്‍റെ നേതാക്കളും പ്രവര്‍ത്തകരുമാണ്‌ചെയ്‌ത തെറ്റുകള്‍ക്ക്‌ സമൂഹ മധ്യേ പശ്ചാത്തപിക്കാതെ മാനവികതയുടെ മുഖമൂടി അണിയുന്നത്‌ പ്രബുദ്ധരായ കേരളീയ സമൂഹം തിരിച്ചറിയണം.
10. മഹാരഥന്‍മാരായ ഗുരുസ്രേഷ്‌ഠരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ കേരള മുസ്‌ലിം പരിസരത്തില്‍ അനൈക്യത്തിന്‍റെ വിത്തുപാകിയത്‌ കാന്തപുരമാണ്‌നിരവധി പള്ളികളും മദ്രസകളും ഓഹരിവെച്ച്‌ നമ്മുടെ മാനസകങ്ങളില്‍ ഭിത്തി തീര്‍ത്തവര്‍ സാമുദായിക ഛിദ്രതയുടെ വാഹകരാണ്‌.ഐക്യത്തിന്‍റെ പുതിയ അപ്പോസ്‌തല വേഷം കെട്ടുന്ന ഇദ്ദേഹം ഒരു ജനതയുടെ ചരിത്ര ബോധത്തെ പരിഹസിക്കുകയാണ്‌.


പാണക്കാട്‌ കുടുംബത്തിന്‌ ബദലാവാന്‍ ശ്രമിക്കുന്നവരെ സമൂഹം തള്ളിക്കളയും : മന്ത്രി ഡോ.എം.കെ മുനീര്‍

കണ്ണനെല്ലൂര്‍ വിമോചനയാത്ര സ്വീകരണം ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു
കണ്ണനല്ലൂര്‍ : മുസ്‌ലിംകളുടെ സര്‍വാദരണീയനായ നേതാവും ആത്മീയമേഖലയിലെ അവസാന വാക്കുമാണ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ഇതിന്‌ അവകാശവാദവുമായി ആര്‌ വന്നാലും ആരെ ഉയര്‍ത്തിക്കാട്ടാന്‍ ഏത്‌ മുസ്‌ലിം നാമധാരികള്‍ ശ്രമിച്ചാലും സമൂഹം തള്ളിക്കളയുമെന്ന്‌ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞുആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSFനടത്തുന്ന വിമോചന യാത്രയുടെ കൊല്ലം ജില്ലാ പര്യടനത്തിന്‍റെ സമാപന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംആത്മീയ ചൂഷണം കേവലം ഒരു മതത്തിന്‍റെ മാത്രം പ്രശ്‌നമായി കാണരുതെന്നും അപലപനീയമായ സാമൂഹിക തിന്മ എന്ന നിലക്ക്‌ തന്നെ സര്‍വ്വ മതങ്ങളാലും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജില്ലാ അതിര്‍ത്തിയില്‍ നിന്ന്‌ വന്‍ ജനാവലിയാണ്‌ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ കരുനാഗപ്പള്ളിയിലേക്ക്‌ ആനയിച്ചത്‌സമ്മേളനം അഡ്വശ്യാം സുന്ദര്‍ ഉദ്‌ഘാടനം ചെയ്‌തു.ആശയങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ ചൂഷണ പ്രവണത കടന്നു വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞുഅബ്‌ദുസ്സമദ്‌ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചുഅബ്‌ദുല്ല തങ്ങള്‍അബ്‌ദുല്ല കൂട്ടറ,ശമീര്‍ ഫൈസിജലീല്‍ ഇടപ്പള്ളിക്കോട്ടഹുസൈന്‍ ഫൈസിത്വല്‍ഹത്‌ അമാനിഹാരിസ്‌ ഫൈസി,ഷാജഹാന്‍ ഫൈസിഅമ്പുവിള ലത്തീഫ്‌പി.ടി ഉസ്‌താദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത സ്വീകരണ കേന്ദ്രമായ അഞ്ചലില്‍ അഡ്വകെരാജു എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു.ചൂഷണം മതങ്ങള്‍ക്കതീതമായി എതിര്‍ക്കപ്പെടേണ്ടതും ഈ വഴിയില്‍ നടത്തപ്പെടുന്ന മുന്നേറ്റങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞുയോഗത്തില്‍ സുബൈര്‍ സാഹിബ്‌ അധ്യക്ഷം വഹിച്ചു.സലീം ചടയമംഗലംമുഹമ്മദ്‌ ദാരിമി വെട്ടപ്പാറഅഡ്വ ആര്‍.എസ്‌ അരുണ്‍രജ്‌ എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ തന്നെ മൂന്നാം സ്വീകരണ കേന്ദ്രമായ പറവൂര്‍ തെക്കുംഭാഗത്ത്‌ അനവധിപ്രവര്‍ത്തകരുടെ നിലക്കാത്ത ആശംസകളേറ്റുവാങ്ങിയ സംഗമം റഹീം ചുഴലി ഉദ്‌ഘാടനം ചെയ്‌തുജവാദ്‌ ബാഖവി,അന്‍വര്‍ പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സമാപന സമ്മേളനത്തിന്‌ പ്രവര്‍ത്തകരുടെ ഊഷ്‌മള വരവേല്‍പിന്‌ ഒടുവില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ സാമൂഹ്യക്ഷേമവകുപ്പ്‌ മന്ത്രിയും മുസ്‌ലിംലീഗ്‌ സെക്രട്ടറിയുമായ ഡോ.കെ മുനീര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തുആത്മീയതയെ ചൂഷണം ചെയ്യുന്നവര്‍ ആരായാലും സമൂഹം അവരെ തിരിച്ചറിയുമെന്ന്‌ അദ്ദേഹം പറഞ്ഞുഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷിഷ്‌ഠാധിതിയായി പങ്കെടുത്ത സ്വീകരണ സമ്മേളനത്തില്‍ അബ്ദുല്ല ദാരിമിഹാജി എ അബ്ബാസ്‌പി.കെ മുഹമ്മദ്‌ ശഹീദ്‌ ഫൈസിശിഹാബുദ്ദീന്‍ ഫൈസി പൂളപ്പാടംഹക്കീം ഫൈസി അഹ്‌മദ്‌ ഉഖൈല്‍നിസാര്‍ ഫൈസിഫാരിസ്‌ ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
ജാഥാനായകന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസിഓണംപിള്ളി മുഹമ്മദ്‌ ഫൈസിഅയ്യൂബ്‌ കൂളിമാട്‌,ഇസ്‌മാഈല്‍ ഹാജി എടച്ചേരി.പി അഷ്‌റഫ്‌കെ.എന്‍.എസ്‌ മൗലവിഅബ്ദുല്‍ ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ യാത്രക്ക്‌ നേതൃത്വം നല്‍കിഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കംഅബൂബക്‌ര്‍ ഫൈസി മലയമ്മബശീര്‍ ഫൈസി ദേശമംഗലംജാബിര്‍ തൃക്കരിപ്പൂര്‍മുഹമ്മദ്‌ തരുവണസഈദ്‌ വല്ലപ്പുഴ,നാസര്‍ സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തി.
മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച യാത്രക്ക്‌ ഇന്ന്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയല്‍ സമാപ്‌തിയാവും.